Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയം ഉറപ്പിച്ച കളി കൈവിട്ടു; ‘ഈ പരിശീലകര്‍ക്ക് കീഴിൽ ഇനി ബൂട്ട് കെട്ടില്ലെന്ന്’ സെനഗൽ താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ബെൽജിയത്തോട് നാടകീയമായി തോറ്റ് പുറത്തായതിന് പിന്നാലെ സെനഗൽ ഫുട്ബോൾ ടീമിൽ ആഭ്യന്തര ഭിന്നത രൂക്ഷമായി. നിലവിലെ കോച്ചിങ് സ്റ്റാഫിന് കീഴിൽ ഇനി ദേശീയ ടീമിനായി കളിക്കില്ലെന്ന് പ്രഖ്യാപിച്ച് മിഡ്ഫീൽഡർ പപ്പെ ഗായെ രംഗത്തെത്തി.

മത്സരശേഷം ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ലോകകപ്പിൽ നിന്നുള്ള പുറത്താകലിനെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും, എന്നാൽ നിലവിലെ ടെക്നിക്കൽ സ്റ്റാഫ് തുടരുന്നിടത്തോളം ദേശീയ ടീമിൽ നിന്ന് ഇടവേള എടുക്കുകയാണെന്നും അദ്ദേഹം കുറിച്ചു. മുഖ്യപരിശീലകന്റെ പേര് താരം നേരിട്ട് പരാമർശിച്ചിട്ടില്ല.

ബെൽജിയത്തിനെതിരായ മത്സരത്തിൽ 2-0ന് മുന്നിട്ടുനിന്ന സെനഗൽ അവസാന ഘട്ടത്തിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2ന് പരാജയപ്പെടുകയായിരുന്നു. മത്സരത്തിനിടെ പപ്പെ ഗായെയെ പിൻവലിച്ച ശേഷമാണ് ടീമിന്റെ പ്രകടനം പിന്നോട്ടുപോയതെന്നാണ് വിലയിരുത്തൽ.

സെനഗൽ ഫുട്ബോളിൽ കഴിഞ്ഞ മാസങ്ങളായി വിവാദങ്ങൾ തുടരുകയാണ്. മുൻ ടൂർണമെന്റുമായി ബന്ധപ്പെട്ട അച്ചടക്ക നടപടികളും പരിശീലകസംഘത്തെ ചുറ്റിപ്പറ്റിയ വിമർശനങ്ങളും ഇതിനിടെ വലിയ ചർച്ചയായിരുന്നു. ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടീമിനുള്ളിലെ ഭിന്നത പരസ്യമായതോടെ സെനഗൽ ഫുട്ബോളിൽ പുതിയ പ്രതിസന്ധിക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.

Advertisement
WhiteswanTV Footer