തിരുവനന്തപുരം: മാധ്യമപ്രവർത്തകയുടെ പരാതിയിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിലിനെതിരെ എടുത്ത കേസിൽ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി.
ബാസിലിനെതിരെ കേസെടുത്തതിൽ യുഡിഎഫ് യുവജന സംഘടനകൾ ഉൾപ്പെടെ ശക്തമായ വിമർശനം ഉയർന്നതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ ഇടപെടൽ. മാധ്യമപ്രവർത്തകയുടെ പരാതിയിൽ കൊച്ചി സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, ബാസിൽ നൽകിയ പരാതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താനും തീരുമാനിച്ചു. യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ തെരുവത്തിനെതിരെയാണ് ബാസിൽ പരാതി നൽകിയത്. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. രണ്ട് പരാതികളിലും അന്വേഷണം നടക്കുന്നതിനിടെയാണ് ബാസിലിനെതിരായ കേസിലെ തുടർനടപടികൾ നിർത്തിവയ്ക്കാൻ ആഭ്യന്തര മന്ത്രി നിർദേശം നൽകിയത്.


