കോഴിക്കോട് : താമരശ്ശേരിയിൽ വിദ്യാർത്ഥി സംഘർഷത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. സംഭവത്തിൽ മുതിർന്നവർക്ക് കൂടി പങ്കുണ്ടെന്നാണ് കുടുംബം ആവർത്തിച്ച് പറയുന്നത്. അത്കൊണ്ട് തന്നെ കേസിൽ മുതിർന്നവരുടെ പങ്കുകൂടി അന്വേഷിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണുന്നത്. ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി രണ്ട് സ്കൂളിലെ വിദ്യാർതികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു ആ സംഘർഷത്തിലാണ് ഷഹബാസിന് ക്രൂരമായി മർദ്ദനമേറ്റത് .
നഞ്ചക്ക് കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. ഷഹബാസിനെ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താനായത്.






