സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹരിതഭംഗിയിലെ കാനന സുന്ദരി; സഞ്ചാരികളെ മാടിവിളിച്ച്‌ ആഢ്യൻ പാറ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം :മലപ്പുറം ജില്ലയില്‍ പ്രശസ്തിയാർജിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. പ്രകൃതിരമണീയമായ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാനായി ഇന്ന് നിരവധിയാളുകളാണ് എത്തുന്നത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പച്ചപ്പാർന്ന പ്രകൃതിയുടെ കാഴ്ചകള്‍ ഏറെ മനോഹരമാണ്. വെള്ളച്ചാട്ടവും പരിസരവും ശുചിത്വമുള്ളതായതിനാല്‍ തന്നെ ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭവം തന്നെയാണ് ലഭിക്കുക.

നീന്തിത്തുടിക്കാൻ കഴിയുന്ന തെളിഞ്ഞ നീരൊഴുക്ക് ആഢ്യൻപാറയുടെ പ്രധാന പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധഗുണമുണ്ടെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. മഴക്കാലത്ത് നിറഞ്ഞൊഴുകുമെങ്കിലും വേനല്‍ക്കാലത്ത് ആഢ്യൻപാറയില്‍ വെള്ളം കുറവായിരിക്കും. വെള്ളമുള്ള സമയത്ത് ഇവിടെ എത്തിയാല്‍ മതിമറന്ന് നീന്തിത്തുടിക്കാം. എന്നാല്‍, വഴുക്കലുള്ള പാറകളില്‍ കൂടി നടക്കുമ്പോൾ അതുപോലെ ശ്രദ്ധിക്കുകയും വേണം.

പ്രകൃതി സ്നേഹികള്‍ക്കും പക്ഷി നിരീക്ഷകർക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ് ആഢ്യൻപാറ. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങള്‍ ഈ പ്രദേശത്തുണ്ട്. മലപ്പുറം നഗരത്തില്‍ നിന്ന് ആഢ്യൻപാറയിലേക്ക് എളുപ്പത്തില്‍ ഗതാഗത സൗകര്യം ലഭ്യമാണ്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയമായ നിലമ്പൂർ തേക്ക് മ്യൂസിയം, ഏറ്റവും പഴക്കമേറിയ മനുഷ്യനിർമ്മിത തേക്ക് തോട്ടം സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ട്, കടലുണ്ടി പക്ഷിസങ്കേതം, നെടുങ്കയം മഴക്കാടുകള്‍, തിരുമാന്ധാംകുന്ന് ക്ഷേത്രം, ബംഗ്ലാവ് കുന്ന് എന്നിവയെല്ലാം ആഢ്യൻപാറയില്‍ നിന്ന് ഒരുപാട് അകലെയല്ലാതെ സന്ദർശിക്കാൻ കഴിയുന്ന മറ്റ് ആകർഷണങ്ങളാണ്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.