കൊച്ചി: നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. എൻഡിപിഎസ് സെക്ഷൻ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഉടൻ ഷൈന്റെ വൈദ്യ പരിശോധന നടത്തും. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ഷൈൻ്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഹോട്ടലില്‍ ഡാന്‍സാഫ് അന്വേഷിച്ചെത്തിയ ലഹരി ഇടപാടുകാരന് സജീറിനെ അറിയാമെന്ന് ഷൈന്‍ മൊഴി നല്കി. ഷൈന്‍ പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്നും പോലീസ്. ഷൈന്റെ ഫോൺ കോളുകളാണ് നിരന്ന നിർണ്ണായകമായതെന്നും പോലീസ്. തെളിവുകളും നടന്റെ മൊഴികളും തമ്മിൽ വൈരുധ്യമുണ്ടെന്നു പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഷൈന്റെ ശരീര സ്രവം ശേഖരിക്കുമെന്നും പോലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ, വിദഗ്ധ നിയമോപദേശം തേടിയ ശേഷമാണ് ഷൈനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ സ്റ്റേഷൻ ജാമ്യം നൽകുമെന്നാണ് വിവരം. അതേസമയം താൻ രാസലഹരി ഉപയോഗിക്കാറില്ലെന്നനാണ് ഷൈൻ മൊഴി നൽകിയത്.






