ആലപ്പുഴ : തലവടിയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് തലവടി സ്വദേശി ടി ജി രഘു മരിച്ചത്. കഴിഞ്ഞ വർഷം കോളറ സ്ഥിതിക്കരിച്ച് കവടിയാർ സ്വദേശിയായ കാര്‍ഷിക വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥന്‍ മരിച്ചിരുന്നു. അതേസമയം ഈ വർഷം സംസ്ഥാനത്ത് സ്ഥിതിക്കരിക്കുന്ന രണ്ടാമത്തെ കേസ് ആണിത്.കഴിഞ്ഞ വർഷം വയനാട്ടില്‍ കോളറ ബാധിച്ച് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ സ്വാദേശിനിയായ ഒരു യുവതിയും മരിച്ചിരുന്നു. പ്രായഭേദമന്യേ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗം കൂടിയാണ് ഇത്.
കോളറ മിക്കപ്പോഴും ശുദ്ധജലമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് പടരുക. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം. ഇത് മൂലം വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക,മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക, ആഹാരസാധനങ്ങള്‍ ഒരിക്കലും തുറന്ന് വയ്ക്കരുത് തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കോളറയെ പ്രതിരോധിക്കാൻ സാധിക്കും.






