തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കുള്ള പര്യടനം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചരണത്തിനും ധനസമാഹരണത്തിനും വേണ്ടിയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. പ്രവാസി ക്ഷേമ പദ്ധതികൾ വിശദീകരിക്കാനും വിദേശ നിക്ഷേപകരെ ആകർഷിക്കാനും നടത്തുന്ന സർക്കാർ പരിപാടികൾ വെറും അർത്ഥശൂന്യമാണ് എന്നും അദ്ദേഹം പറഞ്ഞു.
നോർക്കയുടെ നേതൃത്വത്തിലുള്ള പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും, കോടികൾ ചെലവാക്കി നിരവധി തവണ ലോക കേരളസഭയും നിക്ഷേപമേളകളും സംഘടിപ്പിച്ചതിലും വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ഇതുവരെ വിജയിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. സർക്കാർ നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പ്രഖ്യാപിച്ചുവെങ്കിലും സംരംഭകർ ഭയപ്പെടുന്ന സാഹചര്യമാണെന്നും, ഉദ്യോഗസ്ഥ മേഖലയിൽ കെടുകാര്യസ്ഥത മൂലം സംരംഭകർക്ക് നഷ്ടമുണ്ടാകുകയും ചിലർ ആത്മഹത്യയ്ക്കു തന്നെ വഴിവിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.






