ചൊവ്വയിലെ പൊടിപടലങ്ങൾ ഊര്‍ജ പ്രവാഹങ്ങൾ കൊണ്ട് മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുമെന്ന് പുതിയ പഠനം. പുതിയ കമ്പ്യൂട്ടർ മോഡലിംഗ് പഠനത്തിലാണ് ഇത് സംബന്ധിച്ച് സൂചന നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ പ്ലാനറ്ററി സയൻസ് വിഭാഗം മേധാവി വരുൺ ഷീലിന്‍റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത് സംബന്ധിച്ച് കണ്ടെത്തൽ നടത്തിയിരിക്കുന്നത്.
ഇത്തരം ചാർജുകള്‍ സൃഷ്ടിക്കപ്പെടുന്നത് ചൊവ്വയുടെ ഉപരിതലത്തിൽ കറങ്ങുന്ന റോവറുകൾക്ക് അപകടകരമാണ് എന്നതിനാൽ ശാസ്ത്രലോകം ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ. ചൊവ്വയുടെ വരണ്ട അന്തരീക്ഷവും ഘർഷണപരമായ ഡസ്റ്റ് കോളീഷനുകളും മിന്നൽപ്പിണരുകൾ സൃഷ്‍ടിക്കുന്നതായാണ് കണ്ടെത്തിയത്.
സൂര്യൻ ചൊവ്വയുടെ ഉപരിതലത്തെ ചൂടാക്കുമ്പോൾ ഈ പൊടിപടലങ്ങൾ രൂപം കൊള്ളുന്നുവെന്ന് പഠനം പറയുന്നു. ഇത് ചൂടുവായു ഉയർന്ന് ചുഴലിക്കാറ്റുകളായി കറങ്ങാൻ കാരണമാകുന്നു. ഈ വായുവിന്‍റെ പോക്കറ്റുകൾ തണുത്ത വായുവിലൂടെ ഉയർന്ന് വേഗത്തിൽ മുകളിലേക്ക് ഒരു പ്രവാഹം സൃഷ്‍ടിക്കുന്നു. അങ്ങനെ പൊടി ആകാശത്തേക്ക് ഉയരുന്നു. ഇതൊരു ചുഴി പോലെ ഡെസ്റ്റ് ഡെവിളിനെ സൃഷ്‍ടിക്കുന്നു.






