ന്യൂഡൽഹി: യമുന നദി കരകവിഞ്ഞൊഴുകി നിഗംബോധ് ശ്മശാനത്തിലേക്ക് വെള്ളമെത്തി . ഇതേ തുടർന്ന് ശ്മശാനം അടക്കുകയും ഇവിടെ സംസ്കരിക്കാനിരുന്ന മൃതദേഹങ്ങൾ പഞ്ച്കുയാൻ ശ്മശാനത്തിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു .ഇത് കൂടാതെ കനത്ത മഴയെ തുടർന്ന് റൺവെയിൽ വെള്ളം കയറിയതിനാൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്ന 340 വിമാനങ്ങൾ വൈകി. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
വിമാനത്തവാളത്തിന്റെ പരിസര മേഖലകളിലും വെള്ളക്കെട്ട് ഉള്ളതിനാൽ ഇവിടെ ഇന്നെലെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മാത്രമല്ല പ്രദേശത്ത് രാത്രിയും ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ലായിരുന്നു.ഇന്നലെ വൈകിട്ടോടെ യമുന നദിയിലെ ജലനിരപ്പ് 208.66 മീറ്ററിലെത്തി.ഇതേ തുടർന്ന് യമുന ബസാർ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിലും വെള്ളം കയറിയതിനെ തുടർന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. ടെലിഹിയിൽ പെയ്യുന്ന മഴക്കൊപ്പം വാസീറാബാദ്,ഹന്തികുണ്ട് ബരാജുകളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്.






