പാലക്കാട്: നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തി പോലീസ് . ആലത്തൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് ഇവർ മൊഴി നൽകിയത്. സഹികെട്ടാണ് താൻ ചെന്താമരയിൽ നിന്ന് അകന്ന് കഴിഞ്ഞത് എന്നും ന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായിരുന്നുവെന്ന് ഇവർ പോലീസിനോട് പറഞ്ഞു. കൂടാതെ സമീപവാസികളോട് മോശമായാണ് ചെന്താമര പെരുമാറാറുള്ളത് എന്നും ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ജനുവരി 27നാണ് പോത്തുണ്ടിയിലെ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് മുൻപ് ചെന്താമര സുധാകരന്റെ ഭാര്യയെയും വെട്ടികൊലപ്പെടുത്തിയിരുന്നു . കേസിൽ ഒരു ദൃക്സ്സാക്ഷിയുണ്ട് കൊലപാതകം നടക്കുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു ഇയാൾ. ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സാക്ഷി കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് ഓടി പോയി .എന്നാൽ പിന്നീട് സ്ഥലത്തില്ലാത്തവരുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് പൊലീസിന് ദൃക്സാക്ഷിയെ കുറിച്ച് വിവരം ലഭിക്കുന്നത്.






