കാസര്‍കോട് : സംസ്ഥാനത്തിന്റെ പല ഭാഗത്തും മഴ കനക്കുന്ന സാഹചര്യത്തിൽ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോഴിതാ കാസര്‍കോട് ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂടാതെ ദേശീയ പാത 66 ന്റെ നിര്‍മാണത്തിലിരിക്കുന്ന പല ഭാഗങ്ങളിലും കുന്നിടിഞ്ഞ് മലവെള്ളം ഒഴുകുന്നതിനാല്‍ ഗതാഗത തടസം നേരിട്ടു. ഈ മേഖലയിലെ ഗതാഗതം നിരോധോച്ചിരിക്കുകയാണ്.
വാഹനങ്ങള്‍ മിയാപദവ് പൈവളികെ ഉപ്പള റൂട്ടില്‍ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അതേസമയം നദിയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കാരിയങ്കോട്, ചന്ദ്രഗിരി, കുമ്പള പുഴകള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ ചില ഭാഗങ്ങളില്‍ ആളുകള്‍ മാറി താമസിക്കുകയും ചെയ്തിട്ടുണ്ട്.






