തിരുവനന്തപുരം: സംസ്ഥാനത്ത ഏറെ കോളിളക്കം തീർത്ത ഒന്നായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്. ഇപ്പോഴിതാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എടുത്ത കേസുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പോലീസ് .
കോടതി വഴി നോട്ടീസ് അയച്ചിട്ടും ഹേമകമ്മിറ്റിക്ക് മുമ്പിൽ മൊഴി നൽകിയവർ അന്വേഷണ സംഘത്തിന് പരാതി നൽകാനോ മൊഴി നൽകാനോ ആരും തയാറാകാത്ത പക്ഷമാണ് പോലീസിന്റെ ഈ തീരുമാനം.
പരാതിയില്ലാതെ കേസുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം രജിസ്റ്റർ ചെയ്ത കേസുകൾ തുടരും . ഇതോടെ 35 കേസുകൾ എഴുതി തള്ളേണ്ടി വരും.






