സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തുർക്കിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ തുർക്കി പ്രസിഡന്റ് റജബ് തായ്‌യിബ് എർദോഗൻ നടത്തിയ പരാമർശത്തെ ഇന്ത്യ ശക്തമായി വിമർശിച്ചു. തുർക്കിയുടെ നിലപാട് ആക്ഷേപാർഹമാണെന്നും, കശ്മീർ വിഷയത്തിൽ ഉഭയകക്ഷി പ്രശ്നമാണെന്നും, പുറത്തുനിന്നുള്ള മധ്യസ്ഥതയ്ക്ക് നിലവിൽ സ്ഥാനമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൽ അറിയിച്ചു. “കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്, അതിൽ മാറ്റമില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങളിൽ മൂന്നാം കക്ഷി മധ്യസ്ഥത വഹിക്കേണ്ടതില്ല.”എന്ന് ജയ്‌സ്വാൽ വ്യക്തമാക്കി

യുഎൻ പൊതുസഭയുടെ 80-ാമത് സെഷനിൽ എർദോഗൻ കശ്മീർ വിഷയത്തിൽ വീണ്ടും പ്രസ്താവനകൾ നടത്തിയിരുന്നു. അദ്ദേഹം ഇന്ത്യയും പാകിസ്ഥാനുമായി ഇടപെടലിൽ തുർക്കി സന്തുഷ്ടമാണെന്ന് സൂചിപ്പിക്കുകയും, യുഎൻ പ്രമേയങ്ങളുടെ അടിസ്ഥാനത്തിൽ തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയുടെ പ്രാദേശിക സമഗ്രതയും പരമാധികാരവും സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യ തുർക്കിയെ വ്യക്തമാക്കിയെന്നും ജയ്‌സ്വാൽ പറഞ്ഞു.

“ജമ്മു കശ്മീരിലെ ജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന അതിർത്തി കടന്നുള്ള ഭീകരത ഉപയോഗിക്കുന്ന പാകിസ്ഥാൻ നയം തള്ളിക്കളയേണ്ടതാണ്.” തുർക്കി-പാകിസ്ഥാൻ ബന്ധം കൂടുതൽ ആഴത്തിലാകുന്ന പശ്ചാത്തലത്തിലാണ് എർദോഗന്റെ പ്രസ്താവന. ഇതിന് മുൻപായി, സിന്ദൂരിലെ ഭീകരവിരുദ്ധ ഓപ്പറേഷനിൽ പാകിസ്ഥാൻ തുർക്കി നിർമ്മിത ഡ്രോണുകൾ വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.