ബെംഗളൂരു: കുർണൂലിൽ അഗ്നിക്കിരയായ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് 20 പേർ മരിച്ച സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളാണ് പ്രധാനകാരണക്കാരെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ശിവശങ്കർ, എറി സ്വാമി എന്നിവർ മദ്യപിച്ച് ബൈക്ക് ഓടിക്കുകയും നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തിരുന്നു. റോഡിൽ കിടന്ന ഈ ബൈക്കിന് മുകളിലൂടെ ബസ് കയറി, ബൈക്ക് ഇന്ധന ടാങ്കിൽ തട്ടിയാണ് പൊട്ടിത്തെറിയുണ്ടായത്.
ശക്തമായ മഴയിൽ നനഞ്ഞ റോഡിലൂടെ ബൈക്ക് അപകടകരമായ നിലയിൽ ഓടിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം നഷ്ടപ്പെടുകയും റോഡിന്റെ നടുവിൽ വീണശിവശങ്കറിനെ സ്വാമി വലിച്ചുകൊണ്ട് റോഡരികിലേക്ക് നീക്കുകയും ചെയ്ത സമയത്താണ് ബസ് സംഭവസ്ഥലത്ത് എത്തിയത്. ഇതോടെ ബസ് ബൈക്കിന്റെ മുകളിൽ ഇടിച്ച് താഴെ ഭാഗം ഇന്ധന ടാങ്കിൽ തട്ടിയതിനെ തുടർന്ന് അപകടം സംഭവിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു.










