ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയിലെ ദീർഘകാലം സേവനമനുഷ്ഠിച്ച പോരാളി, മിഗ് 21 യുദ്ധവിമാനങ്ങൾ സർവീസിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 60 വർഷത്തിലേറെ സേവനത്തിനൊടുവിൽ, ചണ്ഡീഗഡിൽ വച്ച് ഇന്ത്യയുടെ അന്താരാഷ്ട്ര കെട്രഡിറ്റിന് പലവട്ടം തിളക്കമേകിയ ഈ യുദ്ധവിമാനത്തിന് വൈഭവമായ യാത്രയയപ്പ് നൽകി.
ഇന്ന് ഉച്ചയ്ക്ക് 12.05നാണ്, മിഗ് 21 യുദ്ധവിമാനങ്ങൾ അവസാനമായി ആകാശത്ത് പറന്നത്. ചണ്ഡീഗഡിൽ നിന്നാണ് 1963-ൽ മിഗ് 21 ഇന്ത്യൻ വ്യോമസേനയിൽ ആദ്യമായി എത്തിയത്. അതിനാൽ യാത്രയയപ്പിനായി അതേ വിമാനത്താവളം തന്നെ തിരഞ്ഞെടുത്തിരുന്നു. ലാൻഡ് ചെയ്യുന്ന മിഗ് 21 യുദ്ധവിമാനങ്ങളെ ആദരിച്ചുകൊണ്ടായിരുന്നു യാത്രയയപ്പ് ചടങ്ങ്.തേജസ് മാർക്ക് 1എ യുദ്ധവിമാനങ്ങൾ മിഗ് 21ന് പകരം ഇന്ത്യൻ വ്യോമസേനയിലേക്കെത്തുകയാണ്. പുതിയതായും സ്വദേശീയമായതുമായ ഈ പോരാളിയിലൂടെ ആധുനികവത്കരണത്തിലേക്കുള്ള പുതിയ അധ്യായം സേനയ്ക്ക് തുറക്കാൻ കഴിയും.






