കണ്ണൂർ : പയ്യന്നൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവിനെ വെടിവെച്ചു കൊന്ന കേസില്‍ ഭാര്യ മിനി നമ്പ്യാര്‍ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നാം പ്രതിയായ മിനിക്ക് ജാമ്യം അനുവദിച്ചത്. കേസിൽ ഗൂഢാലോചന കുറ്റമായിരുന്നു മൂന്നാം പ്രതിയായ
മിനിക്കെതിരെ ചുമത്തിയത്. കണ്ണൂർ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ വച്ച് മിനിയുടെ ഭർത്താവായ രാധാകൃഷ്ണനെ മിനിയുടെ സുഹൃത്ത് സന്തോഷ് വെടിവെച്ച് കൊല്ലുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മിനി സന്തോഷിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴായിരുന്നു കുറ്റകൃത്യം പുറത്ത് വന്നത്. കൂടാതെ മിനിയുടെ ഭര്‍ത്താവ് രാധാകൃഷ്ണനുമായി സന്തോഷിന് വ്യക്തിപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മിനിയും സന്തോഷും ഒരുമിച്ച് പഠിച്ചവരായിരുന്നു. ആറുമാസം മുമ്പ് നടന്ന പൂര്‍വ്വ വിദ്യാര്‍ഥി സംഗമത്തില്‍ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. തുടർന്ന് ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സന്തോഷ് പൊലീസിന് മൊഴി നൽകിയിരുന്നു.






