കോതമംഗലം: കോതമംഗലത്തെ ആറു വയസ്സുകാരിയുടെ കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കാനാണ് കൊല നടത്തിയതെന്ന് മുസ്കാന്റെ രണ്ടാനമ്മ മൊഴി നൽകി.
വ്യാഴാഴ്ച രാവിലെ 6.30-നാണ് അജാസ് ഖാന്റെ ആദ്യ ഭാര്യയിലെ മകള്‍ മുസ്‌ക്കാനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അജാസും ഭാര്യയും ഒരു മുറിയിലും രണ്ടര വയസ്സുള്ള കുഞ്ഞും മുസ്‌ക്കാനും മറ്റൊരു മുറിയിലുമാണ് ഉറങ്ങിയതെന്നുമാണ് അജാസ് പറഞ്ഞത്. രാവിലെ കുഞ്ഞുമായി എത്തി അനക്കമില്ലെന്ന് സമീപവാസികളെ അറിയിക്കുകയായിരുന്നു. സംശയം തോന്നിയ അയൽക്കാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.




