മസ്‌ക്-ട്രംപ് തർക്കത്തെ തുടർന്ന് ടെസ്‌ല ഓഹരികൾക്ക് 14% ഇടിവ്. ഇതേതുടർന്ന് 50 ബില്യൺ ഡോളറിലധികം വിപണി മൂല്യത്തെ ഇല്ലാതാക്കി.
ടെസ്‌ല സിഇഒ എലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള പൊതു അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ടെസ്‌ലയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവ് ഉണ്ടായത് . മസ്‌കിന്റെ ബിസിനസുകളുമായി ബന്ധപ്പെട്ട സർക്കാർ കരാറുകൾ റദ്ദാക്കുമെന്ന് പ്രസിഡന്റ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.
സർക്കാരിന്റെ ചെലവ് ബില്ലിനെക്കുറിച്ചുള്ള മസ്‌കിന്റെ വിമർശനത്തിന് മറുപടിയായാണ് ട്രംപ് ഈ പരാമർശം നടത്തിയത് . മെയ് മാസത്തിൽ ടെസ്‌ലയുടെ ഓഹരികൾ 22% വർധനവ് രേഖപ്പെടുത്തിയിരുന്നു, എന്നിരുന്നാലും കമ്പനിയുടെ വിൽപ്പന കണക്കുകൾ ദുർബലമായിരുന്നു. എന്നാൽ മസ്‌കും ട്രംപും തമ്മിലുള്ള പൊതു സംഘർഷം ആരംഭിച്ചതിനുശേഷം, ഈ ആഴ്ച മാത്രം ഓഹരികൾക്ക് ഏകദേശം 18% നഷ്ടമുണ്ടായി. ഈ വർഷം ഇതുവരെ, ടെസ്‌ലയുടെ ഓഹരികൾ ഏകദേശം 30 ശതമാനവും ഇടിഞ്ഞു.






