ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ കീഴടങ്ങൽ പ്രസംഗം സൈന്യത്തെ അപമാനിച്ചതായി ബിജെപി. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തെ ദുർബലപ്പെടുത്തുന്നതിനും പാകിസ്ഥാന് അനുകൂലമായ ആരോപണം ഉന്നയിക്കുന്നതിനുമാണ് രാഹുൽ ഗാന്ധി ഈ പ്രസ്താവന നടത്തിയതെന്ന് ബിജെപി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആക്ഷേപകരവും വിലകുറഞ്ഞതുമായ അഭിപ്രായങ്ങൾ പ്രതിപക്ഷ നേതാവിനെപ്പോലുള്ള ഗൗരവമേറിയ ഒരു സ്ഥാനം കൈകാര്യം ചെയ്യാനുള്ള കഴിവും പക്വതയും അദ്ദേഹത്തിന് ഇല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു എന്നും ബിജെപി നേതാവ് ത്രിവേദി ആരോപിച്ചു. കൂടാതെ നെഹ്‌റു-ഗാന്ധി കുടുംബത്തിൽ നിന്നുള്ള അത്തരം കീഴടങ്ങലുകളാൽ ചരിത്രം നിറഞ്ഞിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയെ “ഭാരതമാതാവിന്റെ സിംഹം” എന്ന് അദ്ദേഹം പ്രശംസിച്ചു. “രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും കീഴടങ്ങലിന്റെ ചരിത്രമുണ്ടാകാം, പക്ഷേ ഭാരതം ഒരിക്കലും ആരുടെയും മുമ്പിൽ കീഴടങ്ങില്ല,” ത്രിവേദി വ്യക്തമാക്കി.






