മലപ്പുറം: വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് തുടക്കംകുറിച്ച് പെരിന്തൽമണ്ണ പാതായ്ക്കര മനക്കൽ താലപ്പൊലി ആഘോഷം നടന്നു.
ഉച്ചതിരിഞ്ഞ് മൂന്നരക്ക് കളംപാട്ടിന്റെ ഭാഗമായുള്ള ഉച്ചപ്പാട്ട് തുടങ്ങി. തുടർന്ന് താലം നിരത്തലിനായി പടിഞ്ഞാറേക്ക് വള്ളുവ ഭഗവതിയുടെ പുറത്തെഴുന്നള്ളിപ്പ് നടന്നു. ഗജവീരൻ മംഗലാംകുന്ന് ശരൺ അയ്യപ്പൻ തിടമ്പേറ്റി.
കോമരങ്ങളും പൂതങ്ങളും ദേശവേലകളും അകമ്പടിയായി. തിരിച്ചെഴുന്നള്ളി പത്തായപ്പുരക്ക് മുന്നിൽ കല്ലൂർ ഉണ്ണികൃഷ്ണൻ, കല്ലുവഴി പ്രകാശൻ എന്നിവരുടെ പ്രമാണിത്വത്തിൽ പാണ്ടിമേളം അരങ്ങേറി. കളംപാട്ടിന് ശേഷം ഉത്സവച്ചടങ്ങുകൾ സമാപിച്ചു.









