തൃശൂർ: ബാങ്കിന്റെ വ്യാജ മൊബൈൽ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ് സ്കൂൾ ഉടമയ്ക്ക് നാല് ലക്ഷം രൂപ നഷ്ടമായതായി പരാതി. പെരിങ്ങോട്ടുകര സ്വദേശി പ്രദീപ്, ലൈറ്റ് ഡ്രൈവിങ് സ്കൂൾ ഉടമ, ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി മൊബൈൽ ആപ്പ് തുറന്നപ്പോഴാണ് തട്ടിപ്പിന് ഇരയായത്.
ബാങ്കിന്റെ ഔദ്യോഗിക ആപ്പിന് പകരം ഫോണിൽ കടന്നുകൂടിയ വ്യാജ ആപ്പ് തുറന്നതാണ് നഷ്ടത്തിന് കാരണം. ഒടിപി ഉൾപ്പെടെ പങ്കുവെച്ചതിനെ തുടർന്ന് എട്ട് തവണയായി ഏകദേശം നാല് ലക്ഷത്തി മൂവായിരം രൂപ അക്കൗണ്ടിൽ നിന്ന് പിന്‍വലിക്കപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നൽകി. ജാർഖണ്ഡ് സ്വദേശികളാണ് തട്ടിപ്പിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക സംശയം.






