കോഴിക്കോട്: നരിക്കുനി ബസ്സ് സ്റ്റാൻഡിൽ നിന്നും ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ കയറ്റാത്തതുമായുള്ള സംഭവത്തിൻ്റെ തുടക്കം.പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളിൽ ഏതാനും പേരെ മാത്രം കയറ്റി പുറപ്പെടാനൊരുങ്ങിയപ്പോൾ വിദ്യാർത്ഥികൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡിനോട് പരാതിപ്പെടുകയും അദ്ദേഹം ഇടപെട്ട് ബസ്സിൽ കയറ്റാൻ നോക്കുമ്പോഴാണ് സംഭവത്തിന് തുടക്കം. ആ സമയം വിദ്യാർത്ഥികളെ ഡ്രൈവർ ഇറങ്ങി വന്ന് കഴുത്തിന് പിടിച്ചതായി ആരോപണമുണ്ട്.
പരീക്ഷക്ക് പോകുന്ന വിദ്യാർത്ഥികളെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന യാത്രക്കാരെയും മറ്റു ജീവനക്കാരെയും തൊഴിലാളികളെയും ബുദ്ധിമുട്ടിച്ച ഈ അനാവശ്യ ബസ്സുകാരുടെ മിന്നൽ പണിമുടത്തിനെതിരെ അധികൃതർ കർശന നടപടിയെടുക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.വിദ്യാർത്ഥികളെ കയറ്റണമെന്ന് ദിവസവും ഡ്യൂട്ടിയിലുള്ള ഹോം ഗാർഡ് ആവശ്യപ്പെട്ടാലും അത് വകവയ്ക്കാതെ ബസ്സുകൾ പോകാറുണ്ട് എന്നും ആരോപണമുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ നരിക്കുനി ഗവ:ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുകൊടുവള്ളി എസ് ഐ വിനീത് വിജയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.






