വഴിക്കടവ് അപകടത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യജീവന് ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള പന്നികളെ കൊള്ളാൻ അനുമതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അക്രമകാരികളായ വന്യമൃങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ടെന്നും കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും അദ്ദേഹം വിമർശിച്ചു.
മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. ഫെൻസിംഗിന് കേന്ദ്രം നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതാണ്. 240V പവർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
Content: Road crossing accident: Union Minister for Forest and Environment Bhupendra Yadav against the state government






