Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Jammu and Kashmir

കശ്മീരിൽ കുഴിബോംബ് സ്‌ഫോടനം: രണ്ട് ജവാന്മാർ വീരമൃത്യു, ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിൽ അഖ്‌നൂരിർ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരർ സ്ഥാപിച്ചെന്ന് കരുതുന്ന കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.പട്രോളിങ്ങിനായി പോയത് മൂന്നുപേരടങ്ങുന്ന സംഘമാണ്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. മറ്റൊരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ […]
Read more

ദില്ലിയിൽ കടുത്ത മൂടൽ മഞ്ഞ്; വായു ഗുണനിലവാരവും ഏറ്റവും മോശം അവസ്ഥയിൽ

ദില്ലി: കാഴ്ചയെ മറക്കുന്ന രീതിയിൽ ദില്ലിയിൽ ഇന്നും കടുത്ത മൂടൽ മഞ്ഞ് അനുഭവപ്പെട്ടു. ഞായറാഴ്ച രാവിലെ തണുത്ത കാറ്റിനൊപ്പമാണ് മൂടൽ മഞ്ഞ് പരന്നത്. തലസ്ഥാനത്തെ ഇന്നത്തെ കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും മൂടൽ മഞ്ഞ് ഉണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 3-ന് ദില്ലിയിൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. മൂടൽ മഞ്ഞ് തുടരുന്നതിനാൽ ദില്ലി സർക്കാരും സാമൂഹിക സംഘടനകളും തെരുവോരങ്ങളിൽ കഴിയുന്നവർക്ക് രാത്രികാല ഷെൽറ്ററുകൾ […]
Read more

ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണ കാരണം കണ്ടെത്തിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്

ദില്ലി: ജമ്മു രജൗരിയിലെ 17 പേരുടെ ദുരൂഹ മരണത്തിന് കാരണം വിഷം ഉള്ളിൽ പോയിയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ വിഷാംശമാണ് മരണത്തിന് കാരണമെന്ന് കണ്ടെത്തിയെന്നും എന്നാൽ വിഷാംശം ഏതാണെന്ന് തിരിച്ചറിയാനുള്ള പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു. ബാക്ടീരിയയും വൈറൽ ബാധയും മരണത്തിന് കാരണമായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 17 മരണങ്ങൾക്കു പുറമേ, കഴിഞ്ഞ ദിവസങ്ങളിൽ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നു. ബുധനാഴ്ച ബാദൽ ഗ്രാമം കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. കൂടാതെ […]
Read more

ജമ്മു കശ്മീരിൽ 17 പേരുടെ മരണം; ‘അജ്ഞാതരോ​ഗം’ ഇല്ലെന്ന് കേന്ദ്രം, ജലസംഭരണിയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി

ശ്രീനഗര്‍: കഴിഞ്ഞ 45 ദിവസത്തിനിടെ ജമ്മു കശ്മീരിൽ രജൗരി ജില്ലയിലെ ബധാല്‍ ഗ്രാമത്തില്‍ 17 പേർ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് റിപ്പോർട്ട്. അതെസമയം സമീപത്തെ ജലസംഭരണിയിൽ നിന്ന് കീടനാശിനിയുടെ അംശം കണ്ടെത്തി. ഈ വെള്ളം കുടിച്ചതാകാം മരണത്തിലേക്ക് നയിച്ചത് എന്നാണ് കേന്ദ്രസംഘത്തെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കിടെ 14 കുട്ടികൾ അടക്കം മൂന്ന് കുടുംബത്തിലെ 17 പേരാണ് മരണപ്പെട്ടത്. ​ അജ്ഞാതരോ​ഗം ഗ്രാമത്തിൽ പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത സ്ഥലത്തുള്ള കേന്ദ്രസം​ഘം തള്ളിക്കളഞ്ഞു. വൈറസോ […]
Read more

ശ്രീനഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗര്‍: ഭീകരരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍. കശ്മീരിലെ സോപോറിൽ പരിശോധന നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഘർഷത്തിൽ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. 22 രാഷ്ട്രീയ റൈഫിള്‍സ്, സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) 179-ാം ബറ്റാലിയന്‍, ജമ്മു കശ്മീര്‍ പോലീസ് എന്നിവരുൾപ്പെടുന്ന സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. അതെസമയം ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട വിവരം .
Read more

ജമ്മുവിനെ കശ്മീരുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് സർവീസ് ഉടൻ ആരംഭിക്കും

ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിക്കുന്ന എട്ട് കോച്ചുള്ള പ്രത്യേക വന്ദേഭാരത് തീവണ്ടി സജ്ജമായി. ജമ്മു-ശ്രീനഗര്‍ വന്ദേഭാരത് എക്‌സ്പ്രസ് ഉടന്‍ കത്ര-ശ്രീനഗര്‍ ഇടയില്‍ സര്‍വീസ് ആരംഭിക്കും. കശ്മീര്‍ താഴ്വരയുമായി ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളമുള്ള കത്ര-ബനിഹാല്‍ ട്രാക്കില്‍ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കശ്മീരിനെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര പദ്ധതി പൂര്‍ത്തിയാക്കുന്നതിന്റെ നിര്‍ണായക ഘട്ടമാണിത്. ഇതിനായുള്ള അന്‍ജി കേബിള്‍ പാലത്തില്‍ ഭാരപരിശോധന വിജയകരമായി പൂര്‍ത്തിയാക്കുകയും, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ചെനാബ് ആര്‍ച്ച് പാലം സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. പാളങ്ങളില്‍ മഞ്ഞുവീഴ്ച ഒഴിവാക്കുന്നതിനായി പ്രത്യേക […]
Read more

ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടന്‍ ലഭിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

ജമ്മുകശ്മീരിന്റെ കേന്ദ്രഭരണ പദവി താത്കാലികം മാത്രമെന്നും സംസ്ഥാന പദവി എത്രയും പെട്ടെന്ന് തിരികെ ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ശ്രീനഗറില്‍ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഒമര്‍ അബ്ദുള്ള. അടുത്തിടെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെ ഉള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി സംബന്ധിച്ച ഉറപ്പ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി ജമ്മുകശ്മീരിലെ നിലവിലെ സംവിധാനത്തില്‍ ചിലര്‍ പഴുതുകള്‍ കണ്ടെത്തുകയും അത് ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. എന്നാല്‍ ഈ സംവിധാനം താത്കാലികം […]
Read more

ജമ്മു കാശ്മീരിലെ ഭീകരാക്രമണം; സ്‌ഫോടനം നടന്ന സ്ഥലത്ത് ഇലക്ട്രിക്ക് വയറിന്റെ ഭാഗം

ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായ സ്ഥലത്തുനിന്ന് ഇലക്ട്രിക് വയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. സോനാമാര്‍ഗ് മേഖലയിലുണ്ടായ ഭീകരാക്രമത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജന്‍ പെറോക്സൈഡ് എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക വിവരം. ബോംബ് കുഴിച്ചിടുകയായിരുന്നുവെന്നും വിവരമുണ്ട്. സെഡ്-മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ ഒരു ഡോക്ടറും ആറ് തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. ഒരു ഭീകരനെയും സുരക്ഷാ സേന വധിച്ചിട്ടുണ്ട്. തോക്കുകളും വെടിക്കോപ്പുകളും ഭീകരനില്‍ നിന്ന് കണ്ടെത്തി. […]
Read more

ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ഒമര്‍ അബ്ദുള്ളയെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി തീരുമാനിച്ചു. നാഷണല്‍ കോണ്‍ഫറന്‍സ് നിയമ സഭ കക്ഷി യോഗത്തിലാണ് തീരുമാനം. ഫറൂക്ക് അബ്ദുള്ളയാണ് ഒമര്‍ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്. രണ്ടാം തവണയാണ് ഒമര്‍ അബ്ദുള്ള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാവുന്നത്. സംസ്ഥാന പദവി പുനഃസ്ഥാപിക്കാന്‍ പോരാടുമെന്നും ജയിലില്‍ കഴിയുന്ന നിരപരാധികളെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു.
Read more

ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകാന്‍ ഉമർ അബ്ദുള്ള

ശ്രീനഗർ : എൻ.സി- കോൺ​ഗ്രസ് സഖ്യം ഭൂരിപക്ഷം നേടിയ ജമ്മു-കശ്മീരിൽ മുഖ്യമന്ത്രി ആരായിരിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി, ഉമർ അബ്ദുള്ള ജമ്മു കശ്മീരി​ന്‍റെ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹത്തി​ന്‍റെ പിതാവും നാഷണൽ കോൺഫറൻസ് ( എൻ.സി) അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ജമ്മു കശ്മീരിലെ ജനങ്ങൾ എതിരായിരുന്നു എന്നതി​ന്‍റെ തെളിവാണ് ഈ വിധിയെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. 2019 ആഗസ്റ്റ് അഞ്ചിന് എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് സ്വീകാര്യമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു. ജനങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തതിലും സ്വതന്ത്രമായി […]
Read more

Recent News

Advertisement
WhiteswanTV Footer