നിതീഷ് കുമാർ ബീഹാർ രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുമ്പോൾ അവസാനിക്കുന്നത് ഒരു യുഗത്തിന്റെ പര്യവസാനം
ബീഹാർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ തന്റെ വിരൽത്തുമ്പിലാക്കിയ നിതീഷ് കുമാർ എന്ന അതികായൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ അത് ഒരു യുഗത്തിന്റെ അന്ത്യം കൂടിയാണ്. 1977-ൽ ഹർനൗട്ടിലെ കനത്ത പരാജയത്തിന് പിന്നാലെ പട്നയിലെ ഒരു കോഫി ഹൗസിലിരുന്ന്, മേശയിൽ തട്ടി താൻ ഒരുനാൾ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവർ അത് തോറ്റവന്റെ വെറും വീരവാദമായേ കണ്ടിട്ടുണ്ടാകൂ. എന്നാൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയായ ആ യുവാവ് തന്റെ ജീവിതം രാഷ്ട്രീയത്തിനായി മാറ്റിവെക്കുകയായിരുന്നു. ജെപി പ്രസ്ഥാനത്തിന്റെ തീച്ചൂളയിൽ നിന്ന് വളർന്നുവന്ന […]
Read more