ഉത്തർപ്രദേശ്: സീതാപൂരിൽ അയൽക്കാരെ സന്ദർശിച്ചതിന് അഞ്ച് വയസ്സുള്ള മകളെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി പിതാവ്. വാഴക്കായിരുന്ന അയൽക്കാരെ സന്ദർശിച്ചതിനാലാണ് പിതാവായ മോഹിത് മകൾ താനിയെ ക്രൂരമായി കൊലപ്പെടുത്തിയത്.കുട്ടിയെ വീടിനടുത്ത് നിന്ന് കാണാതായതായി ഫെബ്രുവരി 25 ന് ഒരു പരാതി ലഭിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത പൊലീസ് നാല് ടീമുകൾ രൂപീകരിച്ചായിരുന്നു അന്വേഷണം. മോഹിത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം നാല് കഷണങ്ങളാക്കുകയായിരുന്നു. പോലീസിന്റെ ഊർജിതമായ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ ശരീരത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത് . പിന്നാലെ മറ്റ് ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു.






