ലണ്ടൻ: യു.കെയിൽ അഭയാർഥി പദവി ലഭിക്കുന്നവർക്ക് ഇപ്പോൾ സ്ഥിര താമസത്തിനുള്ള അനുമതി ലഭിക്കാൻ 20 വർഷം കാത്തിരിക്കേണ്ടി വരും. പുതിയ അഭയാർഥി നയം ഹോം സെക്രട്ടറി ഷബന മുഹമദ് പ്ര്യഖ്യാപിക്കും.
പുതിയ നയം പ്രകാരം ചെറു ബോട്ടുകൾ വഴി രാജ്യത്തേക്ക് കടന്ന് അഭയാർഥിത്വം അഭ്യർത്ഥിക്കുന്നവർക്ക് താൽക്കാലിക അനുമതിയും, ഓരോ വർഷവും പുതുക്കേണ്ട നടപടിയും ബാധകമാകും. നിലവിൽ അഭയാർഥിത്വത്തിന് അപേക്ഷിക്കാൻ 5 വർഷം കാത്തിരിക്കുക ആവശ്യമായിരുന്നു. ഇത് രണ്ടര വർഷം വരെ കുറഞ്ഞിട്ടുണ്ടെങ്കിലും, സ്ഥിര താമസത്തിനുള്ള കാത്തിരിപ്പ് 20 വർഷമാക്കി വർദ്ധിപ്പിക്കപ്പെടുന്നു.
പുതിയ നയത്തെതിരെ വിവിധ ഇടങ്ങളിലാണ് പ്രതിഷേധം ഉയരുന്നത്. അഭയാർഥി വക്താക്കൾ ഇത് ശിക്ഷാരൂപത്തിലുള്ള നടപടിയാണെന്നാണ് ആരോപിക്കുന്നത്.










