ന്യൂയോർക്ക്: ഗാസയിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിച്ചുവീഴുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സംഘടന. ഇവിടേക്ക് സഹായങ്ങൾ എത്തിക്കുന്നതിന് ഇസ്രയേൽ ഉപരോധം ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ഉന്നത യുഎൻ ഉദ്യോഗസ്ഥനായ ടോം ഫ്ളെച്ചറാണ് ആശങ്ക പങ്കുവച്ചത്.ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായില്ലെങ്കിൽ വരുന്ന 48 മണിക്കൂറിനുള്ളിൽ ഗാസ കുട്ടികളുടെ കൂട്ടക്കുരുതിക്ക് സാക്ഷിയാവും. ഗാസയിലെ കുഞ്ഞുങ്ങൾ വൻ തോതിൽ പോഷകാഹാര കുറവ് നേരിടുകയാണ് .
അതേസമയം ഗാസയിൽ കമ്മ്യൂണിറ്റി അടുക്കളകളുടെ എണ്ണം മൂന്ന് മാത്രമാണ്.”പട്ടിണി കിടക്കുന്ന ആളുകളെയാണ് അവർ ഉപയോഗിക്കുന്ന ഏറ്റവും ക്രൂരമായ ആയുധം എന്നും വിശന്നാൽ പ്രവർത്തിക്കാൻ കഴിയില്ല. എല്ലാവരും ഭക്ഷണത്തിനായി പോരാടുകയാണ്.”എന്നും ദെയ്ർ അൽ ബലാഹിൽ, കമ്മ്യൂണിറ്റി കിച്ചൻ നടത്തുന്ന ഒഡയ് ബഷീർ പറഞ്ഞു . അതേസമയം ഗാസയിലെ അമ്മമാരുടെ പക്കൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ബേബി ഫുഡ് എത്തിക്കാൻ പരമാവധി പരിശ്രമിക്കുന്നതായും ഫ്ളെച്ചർ പറഞ്ഞു.






