വാഷിംഗ്‌ടൺ: ഇറാന്റെ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ പ്രോഗ്രാമുകൾക്കായി മെറ്റീരിയലും സാങ്കേതികവിദ്യയും നൽകിയതിന്റെ പേരിൽ യുഎസ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളിലെ 32 വ്യക്തികളെയും സ്ഥാപനങ്ങളെയും ഉപരോധിച്ചു. ചണ്ഡീഗഡ് ആസ്ഥാനമായ ഫാംലെയ്ൻ പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടുന്നു.
യുഎസ് ട്രഷറി പ്രകാരം, ഫാംലെയ്ൻ ഡയറക്ടർ മാർക്കോ ക്ലിംഗെ ചൈനീസ് വിതരണക്കാരുമായുള്ള ബന്ധങ്ങൾ വഴി ഇറാന്റെ പ്രതിരോധ സ്ഥാപനങ്ങൾക്ക് ആവശ്യമായ രാസവസ്തുക്കൾ എത്തിച്ചതായി പറയുന്നു.
EO 13382 പ്രകാരമുള്ള ഈ ഉപരോധം ഇറാന്റെ ആണവ, മിസൈൽ പദ്ധതികളെ ലക്ഷ്യമിടുന്നതാണ്. ഒക്ടോബറിലും ഇറാനിയൻ എണ്ണ, പെട്രോകെമിക്കൽ വ്യാപാരവുമായി ബന്ധപ്പെട്ട് ഒൻപത് ഇന്ത്യൻ കമ്പനികളെയും എട്ട് പൗരന്മാരെയും യുഎസ് ഉപരോധിച്ചിരുന്നു.










