ധാക്ക: സ്ഥാനം നഷ്ടപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷൈഖ് ഹസീനക്കെതിരായ വിധി നവംബർ 17ന് പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് അന്താരാഷ്ട്ര കുറ്റവിച്ചാരണ ട്രൈബ്യൂണൽ അറിയിച്ചു. മനുഷ്യത്യത്വവിരുദ്ധ കുറ്റങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തപ്പെട്ടത്.
വിചാരണ മുഴുവൻ അവരുടേതടക്കമുള്ള അസാന്നിധ്യത്തിലാണ് നടന്നത്.
ഹസീനയുടെ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാലിന്റെ വിചാരണയും സമാനമായും അദ്ദേഹത്തിന്റെ അഭാവത്തിലാണ് പൂർത്തിയായത്. കേസിൽ പോലിസ് മേധാവി ചൗധരി അബ്ദുള്ള അൽ മഅ്മൂൺ നേരിട്ട് ഹാജരായി സാക്ഷ്യം നൽകി.
ഒളിവിൽ കഴിയുന്ന പ്രതികളായി ഹസീനയെയും കമാലിനെയും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ വധശിക്ഷ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് പ്രോസിക്യൂട്ടർ നേരത്തെ അപേക്ഷ സമർപ്പിച്ചിരുന്നു.






