സിംഗപ്പൂർ: പാകിസ്ഥാനെതിരെ സിംഗപ്പൂരിൽ തുറന്നടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ഓപ്പറേഷൻ സിന്ദൂറിന്റെ ആഗോള പ്രചാരണത്തിനായി സഞ്ജയ് കുമാർ ഝാ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ അഭിഷേക് ബാനർജി തെളിവുകൾ നിരത്തിയാണ് പാകിസ്ഥാനെതിരെ രംഗത്തെത്തിയത്ത്. ഒരു സൈനിക ഉദ്യോഗസ്ഥന് എങ്ങനെ നിയുക്ത തീവ്രവാദികളുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കഴിയുമെന്ന് അദ്ദേഹം സിംഗപ്പൂരിലെ ഇന്ത്യൻ പ്രവാസികളോട് ചോദിക്കുകയും ചെയ്തു. പാകിസ്ഥാന്റെ ഭീകര ബന്ധം സ്ഥാപിക്കാൻ ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ദേശീയ സുരക്ഷയിലും താൽപ്പര്യങ്ങളിലും പ്രതിപക്ഷ പാർട്ടികളുടെ നിലപാടിനെക്കുറിച്ചും അഭിഷേക് ബാനർജി സംസാരിച്ചു. ഭരണകൂടവുമായോ രാഷ്ട്രീയ പാർട്ടിയുമായോ തനിക്ക് അഭിപ്രായവ്യത്യാസമുള്ളിടത്ത്, ഞാൻ അവരോട് ശക്തമായി പോരാടുമെന്നും എന്നാൽ തന്റെ രാജ്യത്തിന്റെ ദേശീയ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ച താൽപ്പര്യത്തിനായി താൻ ഉറച്ചുനിൽക്കുകയും സേവിക്കുകയും ചെയ്യും എന്നും അഭിഷേക് ബാനർജി വ്യക്തമാക്കി .






