മലപ്പുറം: ഒന്നര ലക്ഷത്തോളം രൂപയുടെ ഹാന്‍സ് ഉല്‍പന്നങ്ങളുമായി യുവാവ് പിടിയിൽ. പള്ളിപ്പാട്ട് തുമ്പന്‍ വീട്ടില്‍ സമീര്‍ ആണ് പിടിയിലായത്. തലക്കടത്തൂരില്‍ വീടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നാണ് പിടികൂടിയത്.
തിരൂർ സി.ഐ. വിഷ്ണുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എസ്.ഐ. ആർ.പി. സുജിത്ത്, ജെ.എസ്.ഐ.മാരായ നിർമൽ, അനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുജിത്ത്, സി.പി.ഒ. വിനീത് എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാത്രിയാണ് ഓപ്പറേഷൻ നടത്തിയത്.
കോയമ്പത്തൂരിൽ നിന്നാണ് സമീർ ഹാൻസ് ഉൽപ്പന്നങ്ങൾ എത്തിച്ചത്. പ്രദേശത്തെ കടകളിൽ വിൽപ്പനയ്ക്കായി വിതരണം ചെയ്യാനായിരുന്നു ഇയാളുടെ പദ്ധതി. മൊത്ത വിതരണ സംഘങ്ങളുമായി പരിചയക്കാരുടെ സഹായത്തോടെയാണ് വ്യാപാരം ആരംഭിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി






