ന്യൂഡല്‍ഹി: അട്ടാരി-വാഗ അതിര്‍ത്തിവഴി ഇതിനോടകം ഇന്ത്യ വിട്ടത് 786 പാക്കിസ്ഥാൻ പൗരന്മാർ. ഏപ്രില്‍ 24 മുതലാണ് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശനനിര്‍ദേശത്തെ തുടര്‍ന്ന് പാക് പൗരത്വമുള്ളവര്‍ തിരിച്ചു പോകാൻ ആരംഭിച്ചത്. 1,376 ഇന്ത്യക്കാര്‍ പാക്കിസ്ഥാനിൽ നിന്ന് അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് തിരിച്ചെത്തിയതായും ഉന്നത ഉദ്യോഗസ്ഥന് വ്യക്തമാക്കി.
പാക്ക്പൗരന്മാർ ഏപ്രില്‍ 27 ഓടെ ഇന്ത്യവിട്ട് പോകണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. മെഡിക്കല്‍ വിസയിലെത്തിയവര്‍ക്ക് ഏപ്രില്‍ 29 വരെ ഇളവ് നല്‍കിയിരുന്നു. നയതന്ത്ര, ഉദ്യോഗ, ദീര്‍ഘകാല വിസയുള്ളവര്‍ക്ക് ഇന്ത്യയില്‍ തുടരാനുള്ള അനുമതി നല്‍കുകയും ചെയ്തിരുന്നു. 12 വിഭാഗങ്ങളിലായി ഹ്രസ്വകാല വിസയുമായി ഇന്ത്യയിലെത്തിയ പാകിസ്താന് പൗരര്‍ക്ക് ഇന്ത്യ വിടാനുള്ള അവസാനദിവസം ഞായറാഴ്ച അവസാനിച്ചിരുന്നു.






