കീവ്: യുക്രെയ്ന് പിന്തുണയുമായി വിവിധ രാജ്യങ്ങളിലെ നേതാക്കൾ കീവിൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഇന്ന് കീവിലെത്തിയത്. 30 ദിവസത്തെ നിരുപാധിക വെടിനിർത്തൽ വേണമെന്ന് നേതാക്കൾ റഷ്യയോട് ആവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. യൂറോപ്യൻ രാജ്യങ്ങളുടെ ഐക്യം പ്രദർശിപ്പിക്കുന്നതിനായാണ് സന്ദർശനമെന്നാണ് റിപ്പോർട്ട്.
ഈ ആവശ്യം ശക്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവർ ഇന്ന് യുക്രെയ്ൻ സന്ദർശിക്കുമെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമർ സെലന്‍സ്‌കിയുമായി നേതാക്കൾ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷ.






