ലഖ്‌നൗ: ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ കുട്ടികൾ ഉൾപ്പടെ അഞ്ച് പേർ മരിച്ചു. ബീഹാറിൽ നിന്ന് ഡൽഹിയിലേക്ക് സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. ബസിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ സാധിക്കാഞ്ഞതാണ് അപകടത്തിന്റെ ആഴം കൂട്ടിയത്. മരിച്ചവരിൽ സ്ത്രരീകളും കുട്ടികളുമുണ്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
യാത്രാക്കാർ പുലർച്ചെ വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കാണുകയും രക്ഷപ്പെടാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ബസിന് തീപിടിച്ച സമയം ബസിന്റെ ചില്ല് തകർത്ത് ഡ്രൈവർ രക്ഷപ്പെട്ടു. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുടെന്നു അധികൃതർ പറഞ്ഞു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.






