പാറ്റ്ന: ബിഹാറിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ചികിത്സ കിട്ടാതെ മരിച്ചു. മുസഫർനഗർ സ്വദേശിയായ പതിനൊന്നുകാരിയാണ് പാറ്റ്ന മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ മരിച്ചത്. മണിക്കൂറുകളോളമാണ് ചികിത്സ കിട്ടാതെ ആശുപത്രിയിൽ കഴിഞ്ഞത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പണം ആവശ്യപ്പെട്ടെന്നു കുട്ടിയുടെ കുടുംബം ആരോപിച്ചു. ബലാത്സംഗത്തിന് ശേഷം പ്രതി പെൺകുട്ടിയുടെ കഴുത്തിലും മുറിവേൽപ്പിച്ചിരുന്നു. ഗുരുതരാക്രമണത്തിനാണ് പെൺകൂട്ടി ഇരയായത്. കേസിൽ പ്രതി രോഹിത്ത് സെനിയെ പൊലീസ് അറസ്റ്റ് ചെയ്തു.






