ചെന്നൈ: നടൻ വിശാലിനെതിരെ പരാതിയുമായി നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് എത്തിയത് നേരെത്തെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു . വായ്പ കരാർ ലംഘിച്ചെന്ന പരാതിയായിരുന്നു താരത്തിനെതിരെ കമ്പനി നൽകിയിരിക്കുന്നത് ഇപ്പോഴിതാ ഈ കേസിൽ നടൻ വിശാലിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ് . വായ്പ കരാർ ലംഘിച്ചതിന് വിശാൽ നിർമാണക്കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് 30 ശതമാനം പലിശ സഹിതം 30.5 കോടി രൂപ തിരിച്ചു നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ഇതേ കൂടാതെ പരാതിക്കാരായ ലൈക്ക പ്രൊഡക്ഷൻസിന് കോടതിച്ചെലവും നൽകണമെന്ന് ജസ്റ്റിസ് പി ടി ആശ ഉത്തരവിട്ടു. രണ്ട വര്ഷം മുൻപ് 21.29 കോടി രൂപ തന്റെ നിർമാണക്കമ്പനിയായ വിശാൽ ഫിലിം ഫാക്ടറിക്ക് വേണ്ടി വിശാൽ വായ്പ എടുത്തിരുന്നു. കൂടാതെ വായ്‌പ്പാ മുഴുവനായി തിരിച്ചടക്കുന്നത് വരെ വിശാൽ നിർമിക്കുന്ന സിനിമകളുടെ അവകാശം ലൈക്കയ്ക്ക് ആയിരിക്കുമെന്ന് കരാർ ഉണ്ടാക്കി. എന്നാൽ ഈ കരാർ വകവയ്ക്കാതെ വിശാൽ സിനിമകൾ സ്വന്തമായി പുറിത്തിറക്കിയതിനെ തുടർന്നാണ് ലൈക്ക പ്രൊഡക്ഷൻസ് കോടതിയെ സമീപിച്ചത്.






