ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റ് പ്രക്ഷുബ്ധം. വിഷയം ഉന്നയിച്ച് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ സഖ്യ അംഗങ്ങൾ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 2 മണിവരെ നിർത്തിവച്ചു. ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന്റെ രാജി ചർച്ച ചെയ്യണമെന്ന് ആവശ്യം രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി.
ജസ്റ്റിസ് യശ്വന്ത് വർമ്മയെ നീക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലോക്സഭയിൽ ഉടൻ ആരംഭിക്കും. പഹൽ ഗാം ഭീകരാരാക്രമണം, ഓപ്പറേഷൻ സിന്ധൂർ എന്നിവ തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ ലോക്സഭയിലും രാജ്യസഭയിലും ചർച്ച ചെയ്യാൻ ധാരണയായതോടെ, ബിഹാറിലെ വോട്ടർപട്ടിക വിഷയം പാർലമെന്റിൽ പ്രധാനായുധമാക്കുകയാണ് പ്രതിപക്ഷം.






