Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതിയ എ.കെ.ജി സെന്ററിന്റെ ഭൂമി തര്‍ക്കം; സിപിഎമ്മിന് നോട്ടീസ് അയച്ച്‌ സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: തിരുവനന്തപുരത്തെ പുതിയ എ കെ ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമിയെ സംബന്ധിച്ച തർക്കത്തില്‍ സിപിഎമ്മിന് നോട്ടീസ് അയച്ച്
സുപ്രീം കോടതി. ജസ്റ്റിസ്മാരായ അരവിന്ദ് കുമാർ, മൻമോഹൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സിപിഎമ്മിനോട് സുപ്രീം കോടതി നിർദേശിച്ചു.

അതേസമയം, കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. പുതിയ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന 32 സെന്റ് സ്ഥലത്തെ സംബന്ധിച്ചാണ് തർക്കം. ഈ ഭൂമിയുടെ ആദ്യ ഉടമ പോത്തൻ കുടുംബാംഗങ്ങള്‍ ആയിരുന്നു. അവർ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോർപറേഷനില്‍ നിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നു.

ഇതിനിടെ, ഈ ഭൂമി ഐഎസ്‌ആർഒ ശാസ്ത്രജ്ഞയായ ഇന്ദുവും ബന്ധുവും ചേർന്ന് വാങ്ങി. ഇന്ദുവാണ് നിലവില്‍ സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്തത്.തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. പോത്തൻ കുടുംബം വരുത്തിയ വായ്പ കുടിശ്ശികയ്ക്ക് ആയിരുന്നു ലേലം. എന്നാല്‍, കോടതി നടത്തിയ ലേലം നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടത്തിയതെന്നും സുതാര്യമല്ലെന്നുമാണ് ഇന്ദുവിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സീനിയർ അഭിഭാഷ്കൻ വി ചിദംബരേഷ് വാദിച്ചത്. കോടതി ലേലം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1998 ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍ നിന്നാണ് സിപിഎം 2021 ല്‍ വാങ്ങിയത്. എന്നാല്‍ ആക്കാലത്ത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണനോട് ഈ ഭൂമി സംബന്ധിച്ച തർക്കം കോടതിയിലാണെന്ന് കാര്യം അറിയിച്ചിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നത്.

സീനിയർ അഭിഭാഷകൻ വി. ചിദംബരേഷിന് പുറമെ അഭിഭാഷകരായ വിഷ്ണു പി. അരുണ്‍ എന്നിവരും ഹർജിക്കാർക്ക് വേണ്ടി കോടതിയില്‍ ഹാജരായിസിപിഎമ്മിന് വേണ്ടി ഇന്ന് സീനിയർ അപ്പീഭാഷകരായ വി ഗിരിയും, പി വി ദിനേശും കോടതിയില്‍ ഹാജരായിരുന്നു നേരത്തെ ലേലം അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് ഇരുവരും കോടതിയുടെ ആവശ്യപ്പെട്ടു ഹർജിക്കാരുടെ ഉദ്ദേശം വേറെയാണെന്നും സീനിയർ അഭിഭാഷകൻ വി ഗിരി കോടതിയില്‍ ആരോപിച്ചു.

സിപിഎമ്മിന് വേണ്ടി അഭിഭാഷകൻ പി എസ് സുധീറും സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായിരുന്നു കേസില്‍ സിപിഎം ഒഴികെ മറ്റൊരു കക്ഷിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടില്ല സിപിഎമ്മിന്റെ മറുപടി ലഭിച്ചാല്‍ ഉടൻ അന്തിമ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer