Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുരിദ്കെ ക്യാമ്പ് ഇന്ത്യ തകർത്തു; ലഷ്കർ ഭീകരന്റെ വെളിപ്പെടുത്തൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ഭാഗമായി പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബയുടെ ആസ്ഥാനത്തിന് കനത്ത ആഘാതമേറ്റതായി സംഘടനയുടെ ഉന്നത കമാൻഡർ വീഡിയോ സന്ദേശത്തിലൂടെ സ്ഥിരീകരിച്ചു.

ലഷ്കർ കമാൻഡർ ഖാസിം തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന് മുന്നിൽ നിന്ന് സംസാരിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “ഞങ്ങൾ ക്യാമ്പ് പുനർനിർമ്മിച്ച് കൂടുതൽ വലുതാക്കും. ഇവിടെ നിന്നാണ് നിരവധി മുജാഹിദീനുകൾക്ക് പരിശീലനം ലഭിച്ചത്” എന്ന് ഖാസിം പറഞ്ഞു. കൂടാതെ, ഭീകരർക്ക് മത പ്രബോധനവും സായുധ പരിശീലനവും നൽകുന്ന ദൗറ-ഇ-സുഫ പ്രോഗ്രാമിലേക്ക് യുവാക്കളെ ചേർക്കാനായി അദ്ദേഹം വീഡിയോയിൽ ആഹ്വാനം ചെയ്തു.

മെയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂരിൽ ജെയ്‌ഷെ-ഇ-മുഹമ്മദിന്റെ ബഹവൽപൂർ ആസ്ഥാനവും അടക്കം ഒമ്പത് ഭീകരക്യാമ്പുകൾ ഇന്ത്യൻ സേന ലക്ഷ്യമിട്ടിരുന്നു. ജെയ്‌ഷെ നേതാവ് മസൂദ് അസറിന്റെ കുടുംബവും ലഷ്കർ നേതാവ് അബു ജുന്ദാൽ അടക്കമുള്ള നിരവധി ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

2000-ൽ സ്ഥാപിതമായ മുരിദ്കെ മർകസ്, 26/11 മുംബൈ ആക്രമണത്തിന് ഉത്തരവാദിയായ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്കറിന്റെ പ്രധാന പരിശീലന കേന്ദ്രമാണ്. ആക്രമണത്തിൽ തകർന്ന ക്യാമ്പ് പുനർനിർമ്മിക്കുന്നതിനായി സംഘടന ഫണ്ട്‌റൈസിംഗ് കാമ്പെയിൻ ആരംഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ മറവിലാണ് ഫണ്ട് ശേഖരണം നടക്കുന്നത്. പാകിസ്ഥാൻ സർക്കാർ നാല് കോടി പാകിസ്ഥാൻ റിയാൽ അനുവദിച്ചിട്ടുണ്ടെങ്കിലും, 15 കോടിയിലധികം രൂപ ചെലവാകുമെന്നാണ് ലഷ്കറിന്റെ കണക്ക്. 2026 ഫെബ്രുവരിയോടെ പുനർനിർമ്മാണം പൂർത്തിയാക്കാൻ പദ്ധതിയുണ്ട്.

മൗലാന അബു സർ, യൂനുസ് ഷാ ബുഖാരി എന്നിവർ പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നതായി ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു. 2005ലെ ഭൂകമ്പത്തിനുശേഷവും ലഷ്കർ മാനുഷിക സഹായങ്ങളുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയതായി മുൻ റിപ്പോർട്ടുകൾ ഓർമ്മപ്പെടുത്തുന്നു.

ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും ഉപഗ്രഹ ചിത്രങ്ങളും ഇന്ത്യൻ സൈന്യം ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer