Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിഴിഞ്ഞത്തെ മുഖംമൂടി ആക്രമണത്തിന്‍റെ ചുരുളഴിഞ്ഞു; ക്വട്ടേഷൻ നൽകിയത് വയോധിക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വിഴിഞ്ഞത്തിന് സമീപം ഉച്ചക്കടയിൽ താമസക്കാരനെ വീടുകയറി മുഖംമൂടി അക്രമിച്ച് കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ ഏഴ് പേർ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ വയോധികയും ഉൾപ്പെടുന്നു.

ക്വട്ടേഷൻ നൽകുന്ന ഒന്നാം പ്രതി ചന്ദ്രികയും, ഉച്ചക്കട ആർ.സി. ഭവനിലെ വിശ്വാമിത്രനെയും അക്രമിച്ച സംഘത്തിലെ മറ്റ് പ്രതികളായ സുനിൽകുമാർ, ഷൈജു, രാകേഷ്, അനൂപ് എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ജാർഖണ്ഡ് സ്വദേശികളായ ശശികുമാർ, ഭഗവത്കുമാർ എന്നിവർ കസ്റ്റഡിയിൽ ഉണ്ട്.

തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ വാതിൽ ചവിട്ടി തുറന്ന് സംഘം വീട്ടിൽ കയറിയതാണ് ആക്രമണം നടന്നത്. വിശ്വാമിത്രനെ കാറിൽ കയറ്റി പുന്നവിള ഭാഗത്ത് ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ അദ്ദേഹത്തിന്റെ കൈകളും കാലുകളും ഗുരുതരമായി പരിക്കേറ്റു; തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .

രണ്ടു വർഷം മുൻപ് വാങ്ങിയ വീടിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. ചന്ദ്രികയുടെ മരുമകൾ വിശ്വാമിത്രനിൽ നിന്ന് വാങ്ങിയ വീടും സ്ഥലവും മൂന്ന്കോടിക്ക് വിറ്റിരുന്നെങ്കിലും, സ്ഥലത്തിന് നാല് കോടി രൂപ വിലവരുമെന്നുള്ള വ്യവഹാരം തുടരുന്നതിനാൽ, ചന്ദ്രിക വീട്ടിൽ കയറി താമസിച്ചിരുന്നു. രജിസ്ട്രേഷൻ പൂർത്തിയായിട്ടും താക്കോൽ കൈമാറിയിട്ടില്ലാത്തത്, വിശ്വാമിത്രനും ഭാര്യയും താമസം മാറ്റാൻ കാരണമായി. പിന്നീട് ഇരുവിഭാഗവും കോടതിയെ സമീപിച്ചിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer