Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വകാര്യ അവാർഡുകളുടെ പേരിൽ അന്തരിച്ച പ്രതിഭകളെ അപമാനിക്കരുത്; സാംസ്കാരിക മന്ത്രിക്ക് നിവേദനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്തരിച്ച ചലച്ചിത്ര രംഗത്തെ പ്രമുഖരുടെ പേരിൽ സ്വകാര്യ സങ്കടനകൾ നടത്തിവരുന്ന അവാർഡ് പരിപാടികൾ നിയന്ത്രിക്കാൻ സാംസ്കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥിന് നിവേദനം സമർപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും സിനിമ പി ആർ ഒ യുമായ പി.ആർ സുമേരൻ. ചലച്ചിത്ര രംഗത്തെ അവാർഡിന് പിന്നിലെ കള്ള കളികൾ ചൂണ്ടിക്കാട്ടിയാണ് പരാതി നല്കായിരിക്കുന്നത്. ലോകം ആദരിക്കുന്ന മഹാ പ്രതിഭകളായ ചല ച്ചിത്ര പ്രമുഖരെ അപമാനിക്കുന്ന സ്വകാര്യ അവാർഡ് പരിപാടി നിയന്ത്രിക്കണമെന്നു നിവേദനത്തിൽ അവശ്യപ്പെടുന്നു.

മലയാള സിനിമാ രംഗത്ത് വർദ്ധിച്ചു വരുന്ന സ്വകാര്യ സിനിമാ അവാർഡുകൾക്ക് പിന്നിലെ കള്ള കളികൾ ഇനിയെങ്കിലും ചർച്ചയാവണം. ഓരോ ദിവസവും കൂണുകൾ കണക്കെ മുളച്ച് പൊന്തുന്ന സിനിമ അവാർഡുകൾ സമൂഹത്തിലെ മലിനമായ ഒരു കാഴ്ചയായി മാറുകയാണ്.
ലോകപ്രശസ്ത ചലച്ചിത്ര പ്രതിഭകളുടെയും മലയാളത്തിലെ മഹാരഥന്മാരായ ചലച്ചിത്രകാരന്മാരുടെയും പേരില്‍ ഏര്‍പ്പെടുത്തുന്ന സിനിമാ അവാര്‍ഡുകള്‍ വെറും തട്ടിപ്പ് പരിപാടിയെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. വ്യാപകമായി ഇതിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ചില സ്വാകാര്യ സംഘടനകളും വ്യക്തികളും തട്ടിക്കൂട്ടുന്ന ഇത്തരം ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ ബഹിഷ്ക്കരിക്കാന്‍ സിനിമാലോകം തയ്യാറാകേണ്ടതാണെന്ന് നിവേദനത്തിൽ പറയുന്നു.

ഇത്തരം അവാര്‍ഡുകളുടെ പൊള്ളത്തരങ്ങളിലൂടെ അപകീര്‍ത്തിപ്പെടുന്നത് ലോകം മുഴുവന്‍ ആദരിക്കുന്ന മഹാന്മാരായ വിഖ്യാത ചലച്ചിത്ര പ്രതിഭകളാണ്. ഇവരുടെ പേരുകള്‍ ഉപയോഗിച്ചാണ് അവാര്‍ഡ് കമ്മറ്റികള്‍ രൂപീകരിക്കുന്നത്. തങ്ങള്‍ക്ക് ഇഷ്ടവും താല്പര്യവും ഉള്ളവര്‍ക്ക് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നതും. ഇത്തരം തട്ടിക്കൂട്ട് അവാര്‍ഡ് കമ്മറ്റികള്‍ക്കൊന്നും കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ ഇല്ലയെന്നതാണ് മറ്റൊരു വസ്തുത. സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിക്കുവാനും ചലച്ചിത്രരംഗത്ത് പേരും പെരുമയും നേടാനുള്ള തന്ത്രങ്ങളാണ് ഈ പല അവാര്‍ഡ് പ്രഖ്യാപനങ്ങളും. തങ്ങള്‍ക്ക് താല്പര്യം ഉള്ളവരെ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നത് പോലും പണം വാങ്ങിയാണെന്നും വ്യാപക ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ട് നല്‍കുന്ന അവാര്‍ഡുകള്‍ പലപ്പോഴും യഥാര്‍ത്ഥ അവാര്‍ഡിനര്‍ഹരായ പലരെയും അപമാനിക്കുന്നതിന് തുല്യമാണ്. തങ്ങള്‍ക്ക് താല്പര്യമുള്ളവര്‍ക്ക് നല്‍കാനാണ് പല അവാര്‍ഡുകളും സംഘടിപ്പിക്കുന്നതും നല്കുന്നതും. ഇതൊക്കെ തെറ്റായ മെസ്സേജാണ് പ്രചരിപ്പിക്കുന്നത്.

മഹാരഥന്മാരയ ചലച്ചിത്ര പ്രതിഭകളുടെ മരണം കാത്തിരിക്കുകയാണ് ചില അവാർഡ് കമ്മിറ്റികൾ. പ്രവേശന ഫീസ് ഇനത്തിൽ 1000 വും, 5000 രവും കമ്മറ്റികൾ വാങ്ങുമ്പോൾ 250 രൂപയുടെ ഫലകവും, 15രൂപയുടെ പ്രിന്റ് സർട്ടിഫിക്കറ്റും കൊടുക്കും. എന്നാൽ ഇത് വാങ്ങാനും ‘തലക്ക് ഇടി’യാണ് എന്നതും വലിയ തമാശയാണ്. പല വിഭാഗങ്ങളിലായി 250തിലധികം എൻട്രികൾ കമ്മറ്റി മുമ്പാകെ വരാറുണ്ട് എന്നാണറിവ് ഇതിലൂടെ
പ്രവേശന ഫീസായി വലിയ തുക കമ്മറ്റിക്ക് കിട്ടാറുണ്ട്. എന്നാൽ അവാർഡ് നിശയും, അവാർഡ് പാരിതോഷികങ്ങളും സ്വകാര്യസ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്നതാണ്. ശരിക്കും കൈ നനയാതെയുള്ള ഒരു മീൻപിടുത്തമാണ് അവാർഡ് പരിപാടി. നല്ല വിളവ് കിട്ടുന്ന ഒരു കൃഷിയായി ചലചിത്ര അവാർഡുകൾ കേരളത്തിൽ എല്ലായിടത്തും മാറിയിട്ടുണ്ട്. അവാർഡ് കമ്മിറ്റികളുടെ പേരിലെ മഹത്വം മനസിലാക്കി മന്ത്രിമാരും , പൗര പ്രമുഖരും അവാർഡ് നിശയിൽ പങ്കാളികളാവുന്നു. ഇതിനിടെ അവാർഡ് നിശകളിൽ പ്രമുഖർ പങ്കെടുക്കുമെന്ന പ്രതീക്ഷയിൽ പ്രമുഖർക്ക് അവാർഡ് പ്രഖ്യാപിക്കുന്നു. എന്നാൽ അവർ വന്നില്ലായെങ്കിൽ വേദിയിലുള്ളവർക്ക് അവാർഡ് നല്കി കമ്മിറ്റിക്കാർ സംപൂജ്യരാവുന്നു.

രസകരവും, താമശയുമാണ് ചിലപ്പോൾ ഇതെല്ലാം. അംഗീകാര മികവിന് അർഹതയുള്ള സിനിമകളെയും , പ്രതിഭകളെയും അവഗണിച്ച് ചില അൽപ്പമാർക്ക് അവർഡ് കൊടുക്കുകയും, യാതൊരു ഉളുപ്പുമില്ലാതെ താണ് വണങ്ങി അവാർഡ് ഇരു കൈയും നീട്ടി സ്വീകരിക്കുന്ന മഹാ പ്രതിഭകളും അവാർഡ് നിശയിലെ ലജ്ജിപ്പിക്കുന്ന കാഴ്ചകളാണ്. അവാർഡ് പ്രഖ്യാപിക്കപ്പെട്ട പ്രമുഖർ ചടങ്ങിന് വരാതെയിരിക്കുമ്പോൾ ആ അവാർഡ് സ്വന്തക്കാർക്ക് കൊടുക്കുന്ന ഒരു ഏർപ്പാടായി അവാർഡ് നിശ മാറുന്നുണ്ട്. പലപ്പോഴും അവാർഡ് ജൂറികളുടെ അറി വേടെയല്ല കാര്യങ്ങൾ നടക്കുന്നത് എന്ന ആക്ഷേപം ഉണ്ട്. ഇതിനിടെ ജൂറിയഗംങ്ങൾ അവാർഡ് നിർണ്ണയത്തിൽ സത്യസന്ധമായി ഇടപെടാറില്ല എന്ന വസ്തുതയും നിലനില്ക്കുന്നുണ്ട്.

ദേശീയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പോലും പലപ്പോഴും സംശയത്തിന്‍റെ നിഴലില്‍ വരാറുണ്ട്. അത്തരം അവാര്‍ഡുകളില്‍ പോലും തല്പര കക്ഷികളെ തിരുകി കയറ്റുന്നതായി പറയപ്പെടുന്നു. പക്ഷേ ചലച്ചിത്ര പ്രതിഭകളുടെ പേരില്‍ ഏര്‍പ്പെടുത്തുന്ന അവാര്‍ഡുകളിലാണ് ആക്ഷേപം നിലനില്ക്കുന്നത്. അടുത്തിടെയായി ഇത്തരം അവാര്‍ഡ് കമ്മറ്റികള്‍ വര്‍ദ്ധിച്ചുവരുകയാണ്. ഏതെങ്കിലും ഒരു ചലച്ചിത്ര പ്രവര്‍ത്തകന്‍ മരിച്ചാല്‍ പോലും പിറ്റേദിവസം അയാളുടെ പേരില്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്ന രീതിയും വര്‍ദ്ധിച്ചിട്ടുണ്ട്. ഇതിനിടെ ചില മാധ്യമങ്ങളും ചലച്ചിത്ര അവാര്‍ഡ് നിശയും മറ്റും സംഘടിപ്പിക്കുന്നുണ്ട്. അതൊക്കെ തന്നെ ലക്ഷങ്ങള്‍ മാറിമറിയുന്ന മെഗാമേളകള്‍ തന്നെയാണ്. അത്തരം മേളകളെ ചുവടുപിടിച്ചാണ് ചലച്ചിത്ര പ്രതിഭകളുടെ പേരില്‍ ചില തല്പരകക്ഷികള്‍ അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. നാട്ടിന്‍പുറങ്ങളിലെ മുക്കിലും മൂലയിലും നടക്കുന്ന ആദരവ് പരിപാടികള്‍ പോലെ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് നല്ലതായി തോന്നുന്നില്ല. ഇത്തരം പരിപാടികളിലെ വിശ്വാസ്യതയെ വെളിപ്പെടുത്താന്‍ ചലച്ചിത്ര സംഘടനകളും, സത്യസന്ധമായി പ്രവര്‍ത്തിച്ചുവരുന്ന ഫിലിം സൊസൈറ്റികളും , പ്രേക്ഷക കൂട്ടായ്മകളും തയ്യാറായാല്‍ ചലച്ചിത്ര അവാര്‍ഡുകളുടെ പേരില്‍ നടക്കുന്ന തട്ടിക്കൂട്ട് പരിപാടികളെ ഒരുപരിധി വരെയെങ്കിലും നിയന്ത്രിക്കാനായേക്കുമെന്നും പി ആർ സുമേരൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement
WhiteswanTV Footer