Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലൈംഗികാതിക്രമ കേസ്; സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: 17 പെൺകുട്ടികൾ നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിലായി. ദില്ലി പൊലീസാണ് ആഗ്രയിൽ നിന്നും സ്വാമിയെ നാടകിയമായ സാഹചര്യത്തിൽ പിടികൂടിയത്. ദില്ലിയിലേക്ക് കൊണ്ടുവന്ന ശേഷം പ്രതിയെ ചോദ്യം ചെയ്യും.

പട്യാല ഹൗസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. പ്രതി ഒളിവിൽ കഴിയുകയായിരുന്നുവെന്നും നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾക്ക് പങ്കുണ്ടെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. കേസിൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് പൊലീസിന്റെ വാദം സ്വീകരിച്ച കോടതിയാണ് ജാമ്യ ഹർജി തള്ളിയത്.

ചൈതന്യാനന്ദയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിനൊപ്പം വ്യാജരേഖ ചമച്ചത് ഉൾപ്പെടെ നിരവധി ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ടിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രതിയുടെ ആഡംബര കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. പെൺകുട്ടികളെ അദ്ദേഹം ഈ കാർ ഉപയോഗിച്ച് ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി പൊലീസിന് സൂചനയുണ്ട്. വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാർ നേരത്തെ പിടിച്ചെടുത്തിരുന്നു. പെൺകുട്ടികളുടെ മൊഴികൾ പ്രകാരം, പ്രതി ഹോസ്റ്റൽ റൂമുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും, അതിലുണ്ടായ ദൃശ്യങ്ങൾ പ്രതിയുടെ ഫോണിൽ ലഭ്യമായിരുന്നുവെന്നും വ്യക്തമാകുന്നു.

പരാതികൾ പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് വിപുലമായ തിരച്ചിൽ ആരംഭിച്ചിരുന്നു. ഒടുവിൽ ആഗ്രയിൽ നിന്നാണ് പ്രതിയെ പിടികൂടാനായത്. അന്വേഷണം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി, പൊലീസ് കൂടുതൽ സാങ്കേതിക തെളിവുകളും സാക്ഷ്യങ്ങളും ശേഖരിക്കുന്നുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ദില്ലി പൊലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് തേടാനാണ് സാധ്യത. ഈ സംഭവത്തിൽ രാജ്യത്ത് വിദ്യാർഥിനികൾക്കും ഹോസ്റ്റൽ സംരക്ഷണ സംവിധാനങ്ങൾക്കും വേണ്ടി കർശന നിയമ നടപടികൾ ആവശ്യപ്പെടുന്ന ഘോഷങ്ങൾ ശക്തമായിട്ടുണ്ട്.

Advertisement
WhiteswanTV Footer