മുംബൈ: രാജ്യത്തെ യുപിഐ സിസ്റ്റത്തിന് സുരക്ഷയും സൗകര്യവുമെന്താകുന്നു എന്ന ലക്ഷ്യത്തോടെ നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഇനിമുതൽ ഉപയോക്താക്കൾക്ക് യുപിഐ ഇടപാടുകൾ ബയോമെട്രിക് ഓതന്റിക്കേഷനിലൂടെ നടത്താം, ഇതിന് പിന് നമ്പർ ആവശ്യമില്ല. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിവലിൽ അവതരിപ്പിച്ച ഈ സവിശേഷത മുഖം അല്ലെങ്കിൽ വിരലടയാളം വഴി ഇടപാട് ഒതന്റിക്കേഷൻ നടത്താൻ സാധിക്കും
ബയോമെട്രിക് ഒതന്റിക്കേഷൻ ആധാർ ഡാറ്റ ഉപയോഗിച്ച് നിർവ്വഹിക്കുന്നതാണ്, റിസർവ് ബാങ്ക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് നടപ്പാക്കുന്നു. ഉപയോക്താക്കൾക്ക് ഇനി പിൻ സൃഷ്ടിക്കുകയോ പുനഃസജ്ജമാക്കുകയോ ചെയ്യുന്നതിന് പുതിയ സുരക്ഷിത മാർഗ്ഗം ലഭിക്കുന്നു, കൂടാതെ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ അല്ലെങ്കിൽ ഒ ട്ടി പി വേണമെന്ന സാഹചര്യവും ഒഴിവാക്കുന്നു.
2025 സെപ്റ്റംബറിൽ യുപിഐ പ്ലാറ്റ്ഫോം 19.63 ബില്യൺ ഇടപാടുകൾ പ്രോസസ് ചെയ്തു, മൊത്ത മൂല്യം ₹24.9 ട്രില്യൺ ആയി. പ്രതിമാസം ഇടപാട് അളവ് 1.9% കുറവായിരുന്നു, എന്നാൽ വാർഷിക വർദ്ധനവ് 31% ആയിരുന്നു. ഓഗസ്റ്റിൽ ഇടപാടുകളുടെ മൊത്ത മൂല്യം ₹24.85 ട്രില്യൺ ആയി, ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം കൂടുതലാണ്.










