സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പൊതുമേഖലാ ബാങ്കുകളില്‍ വരാനിരിക്കുന്നത് വന്‍ മാറ്റം; വിദേശ ഓഹരി പങ്കാളിത്തം 49% ആക്കിയേക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പൊതുമേഖലാ ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 51 ശതമാനത്തില്‍ നിലനിറുത്തും. ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്കുമായി കഴിഞ്ഞ മാസങ്ങളില്‍ കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യമേറുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസങ്ങളില്‍ ഫെഡറല്‍ ബാങ്ക്, ആര്‍.ബി.എല്‍ ബാങ്ക്, യെസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക് എന്നിവയില്‍ വിദേശ സ്ഥാപനങ്ങള്‍ വന്‍ നിക്ഷേപം നടത്തിയിരുന്നു.

നിലവില്‍ പൊതുമേഖല ബാങ്കുകളിലെ വിദേശ നിക്ഷേപ പരിധി 20 ശതമാനമാണ്. അതേസമയം സ്വകാര്യ ബാങ്കുകളില്‍ 75 ശതമാനം വരെ ഓഹരികള്‍ വാങ്ങുന്നതിന് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. കനറാ ബാങ്കിലാണ് ഇപ്പോള്‍ വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവുമധികം ഓഹരി പങ്കാളിത്തമുള്ളത്. 12 ശതമാനം ഓഹരികളാണ് വിദേശ സ്ഥാപനങ്ങള്‍ക്ക് ബാങ്കിലുള്ളത്.


ധനകാര്യ മേഖലയിലേക്ക് വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ വായ്പ നല്‍കുന്നതിനും ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതിനും പങ്കാളിത്തം ഉയര്‍ത്തുന്നതിലുമുള്ള വിവിധ നിബന്ധനകളില്‍ റിസര്‍വ് ബാങ്കും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്‌ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയും(സെബി) നിരവധി ഇളവ് നല്‍കി. ധനകാര്യ മേഖലയിലേക്കുള്ള പണമൊഴുക്ക് പ്രോത്സാഹിപ്പിക്കാന്‍ നിരവധി പരിഷ്‌കരണ നടപടികള്‍ നടപ്പാക്കാനും സെബി ഒരുങ്ങുകയാണ്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.