തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗക്കേസിൽ അതിജീവിത മൊഴിമാറ്റിയതായി റിപ്പോർട്ട്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത നെയ്യാറ്റിൻകര അതിവേഗ പോക്‌സോ കോടതിയിൽ നടന്ന വിസ്താരത്തിനിടെ കോടതിയെ അറിയിച്ചു.
കേസിൽ ഒന്നാം സാക്ഷിയായിരുന്ന അതിജീവിതയുടെ മൊഴിമാറ്റം നിർണായക വഴിത്തിരിവായി. വിചാരണയ്ക്കിടെ കേസിലെ മറ്റ് രണ്ട് സാക്ഷികളും കൂറുമാറിയതായും റിപ്പോർട്ടുണ്ട്.
കോവളം ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ വെച്ച് പീഡനം നടന്നുവെന്നായിരുന്നു മുൻപ് നൽകിയിരുന്ന പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ കോടതിയിൽ മൊഴിമാറ്റം നടത്തിയതിന് പിന്നാലെ അതിജീവിത കുഴഞ്ഞുവീണതായി വിവരങ്ങളുണ്ട്. തുടർന്ന് കേസ് നാളെ വീണ്ടും പരിഗണിക്കും.
സംഭവം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ലൈംഗികാതിക്രമ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ രാഷ്ട്രീയ നിലപാടുകളെയും സ്ഥാനാർഥിത്വത്തെയും ഇത് മുമ്പ് ബാധിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.




