തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. തൃശ്ശൂർ വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീമി (50)നെയാണ് പിടികൂടിയത്. അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി പുതിയപറമ്പിൽ വീട്ടിൽ സ്റ്റേവിൻ പൗലോസ് ( 28 ) എന്നയാൾക്ക് കാനഡയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ മുതൽ -2025 സെപ്തംബർ വരെയുള്ള കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട് വഴി അഞ്ച് ലക്ഷം രൂപ അയച്ച് വാങ്ങിയ ശേഷം വിസ ശരിയാക്കി കൊടുക്കാതെയും വാങ്ങിയ പണം തിരികെ കൊടുക്കാതേയും തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിയാണിവർ .
ഈ കേസിൽ പ്രതിയായ ഒളിവിൽ കഴിഞ്ഞിരുന്ന നിസ അബ്ദുൾ സലീം ഷാർജയിൽ നിന്നും നാട്ടിലേക്ക് വരുന്നതിനായി നെടുംമ്പാശ്ശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ നിസ അബ്ദുൾ സലീമിനെ തടഞ്ഞ് വെയ്ക്കുകയും ഈ വിവരം തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നെടുംമ്പാശ്ശേരിയിലെത്തി അറസ്റ്റ് ചെയ്തു .
ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു . ഈ പരാതിക്ക് പുറമെ മറ്റ് നിരവധിപേരിൽ നിന്നും ഇവർ വിസ വാഗ്ദാനം നൽകി പണം വാങ്ങിച്ചതായി പറയപ്പെടുന്നു സംസ്ഥാന വ്യാപകമായി തന്നെ ഇവർ ഇത്തരത്തിൽ പണം വാങ്ങി വിസ നൽകിയിട്ടില്ലെന്ന് പറയപ്പെടുന്നു . ഇവർ പിടിയിലായ ‘വിവരമറിഞ്ഞ് നിരവധി പേർ ചാലക്കുടി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.അറസ്റ്റിലായ പരാതിയെക്കാൾ കൂടുതൽ രൂപ നൽകി വഞ്ചിക്കപ്പെട്ട വരും ഉണ്ടെന്ന് പറയപ്പെടുന്നു










