തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡിലെ മുൻ ഉദ്യോഗസ്ഥരായ എസ്. ജയശ്രീയും എസ്. ശ്രീകുമാറും നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് സിംഗിൾ ബെഞ്ച് തൽക്കാലത്തേക്ക് തടഞ്ഞിരുന്നു.
കേസിലെ നാലാം പ്രതിയാണ് ജയശ്രീ. ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. 2019ൽ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണിക്കായി അവ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ ഉത്തരവിട്ടത് ജയശ്രീയാണെന്നതാണ് പ്രധാനമായുള്ള ആരോപണം. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പ് വെച്ചത് ശ്രീകുമാറാണ്.






