തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെ മൊഴിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആദ്യ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും, വെറും ഒരു മാസം മാത്രം നീണ്ട ബന്ധം 5 മാസം മുമ്പ് അവസാനിച്ചശേഷമാണ് രാഹുലിനെ പരിചയപ്പെട്ടതെന്നും യുവതി മൊഴിയിൽ വ്യക്തമാക്കി. ഭർത്താവിരിക്കെ രാഹുലുമായി ബന്ധപ്പെട്ടു എന്ന രാഹുലിന്റെ വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾക്കും മൊഴി നേരെ വിരുദ്ധമാണ്. കേസിൽ ഇന്ന് യുവതിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. അതേസമയം സംസ്ഥാനം വിട്ടെന്ന റിപ്പോർട്ടുണ്ടെങ്കിലും രാഹുൽ പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലാണെന്നാണ് സൂചന. എംഎൽഎയുടെ വാഹനം താമസ സ്ഥലത്ത് തന്നെയുണ്ട്. ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റ് ഫസലും പാലക്കാട്ടുണ്ട്.










