മലപ്പുറം: വേങ്ങര പന്ത്രണ്ടാ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ മുഖം പൂർണ്ണമായും മറച്ച പർദ്ദ ധരിച്ച ഒരു സ്ത്രീയുടെ പോസ്റ്റർ വൈറലായി പ്രചരിക്കുന്നുണ്ട്. ഇത് തെറ്റായ വാർത്തയാണെന്നും ഇത് പ്രചരിപ്പിക്കുന്നത് ഉത്തരേന്ത്യയിലടക്കം ഒരു പ്രത്യാക മതത്തിലെ സ്ഥാനാർത്ഥികളെയും മലപ്പുറം ജില്ലയെയും താറടിച്ച് കാണിക്കുന്നതിനാണെന്നും ഇത് പുറത്ത് വിട്ട് പ്രചരിപ്പിച്ച സാമൂഹ്യ ദ്രോഹികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് വേങ്ങര നിയോജക മണ്ഡലം യൂത്ത്ലീഗ് സെക്രട്ടറി എ കെ നാസർ പോലിസിൽ പരാതി നൽകി.
മദ്ധ്യ കേരളത്തിലും തെക്കൻ കേരളത്തിലും സിപിഎമ്മുകാരും ബി ജെ പി പ്രചരിപ്പിക്കുന്ന പോസ്റ്ററാണിത് ലീഗ് നേതൃത്വം പറഞ്ഞു. മുഖം മറച്ച എസ്.പി.ഫാത്തിമാ നസീർ. അങ്ങിനെയൊരു സ്ഥാനാർത്ഥി തന്നെയില്ല.
പതിനെഞ്ച് വർഷം ജനപ്രതിനിധിയായിരുന്ന പ്രശസ്തയായ നേതാവാണ്. മുസ്ലിം ലീഗ് യുഡിഎഫിൻ്റെ പ്രിയങ്കരിയായ നേതാവ് കൂടിയാണ് ലീഗ് നേതൃത്യം പറയുന്നത് .വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ മത്സരിക്കുന്ന എൻ.ടി.മൈമൂന. വേങ്ങര പട്ടണത്തിന്റെ ഹൃദയ ഭാഗമായ ബസ്റ്റാന്റ് ഉൾപ്പടെയുള്ള നഗര ഭാഗം ഉൾപ്പെടുന്ന പ്രദേശമാണ്.






